ഹൈദരാബാദ്: തെലുങ്കാനയിൽ വീശിയടിച്ച മൊൻ ത ചുഴലിക്കാറ്റിൽ ആറു പേർ മരിച്ചതായി സ്ഥിരീകരിച്ചു.
ഒക്ടോബർ 29നായിരുന്നു മൊൻ ത തെലുങ്കാനയിൽ വീശിയടിച്ചത്. സിദ്ദിപേട്ട് ജില്ലയിൽ മോട്ടോർസൈക്കിളിൽ സഞ്ചരിച്ച ദന്പതികൾ ഒഴുക്കിൽപെട്ടു മരിച്ചു. ഇന്നലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ജാൻഗോൻ ജില്ലയിൽ യുവതി ഒഴുക്കിൽപെട്ടു മരിച്ചു. സൂര്യപേട്ട് ജില്ലയിൽ കടപുഴകിയ മരത്തിനടിയിൽപെട്ട് ബൈക്ക് യാത്രികൻ മരിച്ചു.
മഹ്ബൂബാബാദിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. വാറങ്കലിൽ വീടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറി കിടപ്പുരോഗി മരിച്ചു. നിരവധി പേരെ ഒഴുക്കിൽപെട്ടു കാണാതായിട്ടുണ്ട്.